Take a fresh look at your lifestyle.
  

സിദ്ധാർത്ഥിന് അത് സംഭവിക്കുമ്പോൾ അച്ഛൻറെ കടുത്ത തീരുമാനം.!! രോഹിത്തിനെ ഞെട്ടിച്ച അച്ചാച്ചന്റെ തീരുമാനം അറിഞ്ഞോ ? Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്കിൽ വളരെ വ്യത്യസ്തമായ രംഗങ്ങളാണ് നടക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരസ്വതിയമ്മ സ്റ്റെയറിൽ നിന്ന് പൂജയുമായി കൂട്ടിമുട്ടി താഴെ വീഴുന്നത്. വീണ് കൈയൊടിഞ്ഞ സരസ്വതിയമ്മയെ ആശുപത്രിയിൽ കൊണ്ടുപോവാൻ ആരുമുണ്ടായിരുന്നില്ല.

ശരണ്യയെ വിളിച്ചപ്പോൾ ശരണ്യയ്ക്ക് ജോലിക്ക് പോവേണ്ടതിനാൽ ഒരു ഓട്ടോറിക്ഷ അയക്കുകയായിരുന്നു. അതിൽ കയറി ആരോടും പറയാതെ സരസ്വതിയമ്മ ആശുപത്രിയിൽ പോവുകയാണ്. അപ്പോഴാണ് ശിവദാസമേനോൻ സരസ്വതിയെ ആശുപത്രിയിൽ കൊണ്ടുപോവാൻ ഒരുങ്ങി വരുന്നത്. പക്ഷേ, സരസ്വതിയെ വിളിച്ചപ്പോൾ എവിടെയും കാണുന്നില്ല. അപ്പോഴാണ് സരസ്വതിയമ്മ ആശുപത്രിയിൽ പോയ കാര്യം പൂജപറയുന്നത്. അപ്പോൾ ശിവദാസമേനോന് വിഷമം

തോന്നുകയാണ്. അപ്പോഴാണ് വൈദ്യശാലയിൽ സിദ്ധാർത്ഥിന് ചില അസ്വസ്ഥതകൾ ഉണ്ടാവുന്നത്. അനന്തൻ വൈദ്യർ സിദ്ധാർത്ഥിനെ നോക്കാൻ നിർത്തിയ സുന്ദരനെ അന്വേഷിച്ചപ്പോൾ അയാളെ അവിടെയൊന്നും കാണാനില്ല. ദേഷ്യം പിടിച്ച അനന്തൻ വൈദ്യർ സിദ്ധാർത്ഥിന് ചികിത്സിക്കുന്ന വൈദ്യരോട് അയാളെ മാറ്റണമെന്നും, രോഗിയെ നോക്കുന്ന ആൾക്ക് ആത്മാർത്ഥതയില്ലെങ്കിൽ ഇവിടെ നിർത്തില്ലെന്നും പറയുകയാണ്. ഉടൻ തന്നെ രോഹിത്തിനെ വിളിച്ച് വിവരമറിയിക്കാൻ പറയുന്നു. അപ്പോൾ ശ്രീനിലയത്തിൽ സരസ്വതിയമ്മ ഡോക്ടറെ കണ്ട് കൈയ്ക്ക് ഫ്രാക്ച്ചർ പറ്റിയിട്ട്

കൈ കെട്ടിയിട്ടാണ് വരുന്നത്. ഇത് കണ്ട് ശിവദാസമേനോൻ നിൻ്റെ കൈ പൊട്ടിയത് സത്യമായിരുന്നോ എന്ന് ചോദിക്കുകയാണ്. ദേഷ്യം പിടിച്ച സരസ്വതിയമ്മ ശിവദാസമേനോനോട് കയർക്കുകയായിരുന്നു. അപ്പോഴാണ് രോഹിത്തിനെ ആര്യവൈദ്യശാലയിൽ നിന്നും വിളിക്കുന്നത്. രോഹിത്ത് ഫോറിനിൽ മീറ്റിംങ്ങിൽ ആയതിനാൽ രോഹിത്തിനെ കിട്ടുന്നില്ല. സുമിത്ര ഓഫീസ് വിട്ട് ശ്രീനിലയത്തിൽ വന്നപ്പോഴാണ് സരസ്വതിയമ്മയുടെ അവസ്ഥ കാണുന്നത്. ആകെ സങ്കടത്തിലായ സുമിത്ര എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നു. ശേഷം റൂമിൽ പോയി ഫ്രഷായ ശേഷമാണ് സുമിത്രയ്ക്ക് വൈദ്യശാലയിൽ നിന്ന് ഫോൺ വരുന്നത്. ഫോണെടുത്ത സുമിത്രയോട് സിദ്ധാർത്ഥിൻ്റെ കാര്യത്തെ കുറിച്ചും, സുന്ദരൻ ഒന്നും ശ്രദ്ധിക്കുന്നില്ലെന്നും പറയുന്നു. അതിനാൽ വേറെ ആരെങ്കിലും ഇവിടെ സിദ്ധാർത്ഥിൻ്റെ കാര്യങ്ങൾ നോക്കാൻ വരണമെന്ന് പറയുകയാണ്. ഇതൊക്കെ കേട്ട് എന്തു ചെയ്യണമെന്നറിയാതെ സുമിത്ര നിൽക്കുകയാണ്.