Take a fresh look at your lifestyle.
  

പ്രകാശന്റെ കള്ളക്കഥ വിശ്വസിച്ച മട്ടിൽ കാർത്തിക വിക്രത്തിനെ കാണാൻ ജയിലിൽ.!! കിരണിനെ ഞെട്ടിച്ച് ആ ചതി ? മനോഹർ കൊടുത്ത ആ സമ്മാനം സരയുവിനെ ഞെട്ടിക്കുമോ? | Mounaragam today episode July 31

Mounaragam today episode July 31: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ മൗനരാഗം നാലു വർഷം പിന്നിട്ടപ്പോൾ വളരെ വ്യത്യസ്തമായ എപ്പിസോഡുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ മനോഹർ രാഹുലിനോട് പലതും പറയുന്നതാണ്. ഞാൻ ഇവിടെ നിന്ന് പോകണമെങ്കിൽ എനിക്ക് തരാനുള്ളത് തരാനും, നിങ്ങളുടെ പെങ്ങളുടെ പാതി സ്വത്ത് ഇപ്പോഴും

ബാക്കിയുണ്ടെന്നും അത് വാങ്ങി എനിക്ക് തന്നാൽ ഞാൻ പോകാമെന്നും, അല്ലെങ്കിൽ ഈ വീട് ഒരു ഭ്രാന്താലയമാക്കുമെന്നും, നിങ്ങളുടെ മകൾ എന്നെക്കുറിച്ചുള്ള സത്യമറിഞ്ഞാൽ അവൾ ഭ്രാന്തിയാവുമെന്നും, അവൾ വയറ്റിലുള്ള കുഞ്ഞ് പോലും ജനിക്കണമെന്ന് ആഗ്രഹിക്കാതെ ഭ്രാന്തിയായി മെൻ്റൽ ഹോസ്പിറ്റലിൽ ആവുമെന്ന് പറയുകയാണ് മനോഹർ.ഇത് കേട്ട രാഹുൽ മനോഹറുമായി അടിയാവുകയാണ്.അത് കേട്ട് സരയുവും ശാരിയും വരികയാണ്.

രണ്ടു പേരും രാഹുലിനെ വഴക്കുപറയുകയാണ്. എൻ്റെ മനുവേട്ടനെ എന്തെങ്കിലും ചെയ്താൽ, ഞാൻ ആ കൈവെട്ടുമെന്ന് പറയുകയാണ് സരയു. ശാരിയും അത് തന്നെയാണ് പറയുന്നത്. എന്നെ പറഞ്ഞാൽ ഞാൻ സഹിക്കാമെന്നും, പക്ഷേ മനുവിനെ പറഞ്ഞാൽ നിങ്ങളെ കൊല്ലുമെന്നും പറയുകയാണ് ശാരി. പിന്നീട് കാണുന്നത് കാർത്തികയെയാണ്. പ്രകാശൻ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. പ്രകാശനെയും കൂട്ടി ബീച്ചിൽ പോയി വിക്രമിൻ്റെ കഥകൾ പറയുകയായിരുന്നു.

സോണിയെ വിവാഹം കഴിക്കാനുണ്ടായ കാരണം എൻ്റെ മകന് ഒരു തെറ്റ് പറ്റിപ്പോയെന്നും, വിവാഹത്തിന് മുൻപ് അവൾ ഗർഭിണിയായിരുന്നെന്നും, വിവാഹശേഷം കുഞ്ഞ് ജനിച്ചപ്പോൾ അവൾക്ക് എൻ്റെ മകനെ വേണ്ടാണ്ടായെന്നും, പിന്നീട് അവൾ പലരെയും വീട്ടിൽ കയറ്റാൻ തുടങ്ങിയെന്നും, അങ്ങനെ ഡൈവോഴ്സിലേക്ക് എത്തുകയുമായിരുന്നുവെന്ന് പറയുകയാണ്. എന്നാൽ എൻ്റെ മകൻ്റെ റിമാൻ്റ് കാലാവധി നാളെ തീരുമെന്നു പറഞ്ഞപ്പോൾ, നമുക്ക് അവനെ ജയിലിൽ നിന്ന് പുറത്തിറക്കാമെന്ന് പറയുകയാണ് കാർത്തിക. ഇത് കേട്ടപ്പോൾ പ്രകാശൻ മോളുടെ അമ്മ വളർത്തിയതിൻ്റെ ഗുണമാണെന്നും, അമ്മയെ ഒന്ന് കാണണമെന്നും പറയുകയാണ്. അമ്മ വരുന്നുണ്ടെന്നും, അമ്മയെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കാനാണ് എൻ്റെ ആലോചനയെന്ന് പറയുകയാണ് കാർത്തിക.ഇത് കേട്ടപ്പോൾ പ്രകാശന് സന്തോഷമാവുകയാണ്. എന്നെയായിരിക്കും അവൾക്ക് കണ്ടെത്തിയതെന്ന് മനസിൽ ഓർക്കുകയാണ് പ്രകാശൻ. പിന്നീട് നേരെ ജയിലിലേക്ക് പോകുകയാണ്.